യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ ഉടൻ പുറത്ത് പോകേണ്ട സാഹചര്യമില്ലെന്ന് ജർമ്മൻ ചാൻസലർ ഏംഗല മെർക്കൽ. വിഷയം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി ഉടൻ ചർച്ച ചെയ്യുമെന്നും അവർ പറഞ്ഞു. അതിനിടെ ഹിതപരിശോധന വീണ്ടും നടത്തണമെന്ന് ബ്രിട്ടനിൽ ആവശ്യമുയരുകയാണ്.
ഹിത പരിശോധനാ ഫലം എതിരായതിനെ തുടർന്ന് യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്ത് പോകണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ബ്രിട്ടണ് പിന്തുണയുമായി ജർമ്മനി രംഗത്തെത്തിയത്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ ഉടൻ പോകേണ്ട സാഹചര്യമില്ലെന്നും വിഷയം സംബന്ധിച്ച് അംഗരാജ്യങ്ങളുമായി ഉടൻ ചർച്ച നടത്തുമെന്ന് ഏംഗല മർക്കൽ പറഞ്ഞു. വിട്ട് വീഴ്ചകൾ വ്യാവസായിക മേഖലയ്ക് ഗുണകരമാണ്, ബ്രിട്ടനുമായി സാമ്പത്തിക വ്യാവസായിക മേഖലകളിൽ സഹകരണം തുടരേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
ഇക്കാര്യം സംബന്ധിച്ച് മറ്റ് യൂറോപ്യൻ അംഗരാജ്യങ്ങളുമായി സംസാരിച്ച് വരികയാണെവന്നും അവർ ബർലിനിൽ പറഞ്ഞു. കൻസർവേറ്റീവ് പാർട്ടി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുരയായിരുന്നു അവർ. നിവിലെ സാഹചര്യം ചർച്ച ചെയ്യാൻ മർക്കൽ ഫ്രാൻസ് പ്രസിഡന്റുമായും ഇറ്റാലിയൻ പ്രധാനമന്ത്രിയുമായും നാളെ ബർലിനിൽ ചർച്ച നടത്തും.
അതിനിടെ മാർക്കലിന്റെ നിലപാടിന് പിന്തുണയുമായി മാർട്ട വിദേശകാര്യ മന്ത്രി ജോർജ് വെല്ല രംഗത്തെത്തി. യൂണിയനിൽ നിന്ന് ബ്രിട്ടന്റെ പുറത്തേക്കുളള വിഷയത്തിൽ ചർച്ചകളിലൂടെ പരിഹാരമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് ഹിതപരിശോധന വീണ്ടും നടത്തണമെന്നാശ്യവുമായി 15 ലക്ഷം പേർ നിവേദനം ഉപ്പിട്ടത്. 72.2 ശതമാനം പേർ മാത്രം പേരാണ് ബ്രെക്സിറ്റിൽ പങ്കെടുത്തതെന്നും ഇതിൽ 51.9 പേർ മാത്രമാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്ന് ആവശ്യപ്പെട്ടതെന്നും അവർ ചൂണ്ടി കാണിക്കുന്നു. നിവേദനം പാർലമെന്റ് വെബ്സൈറ്റിലൂടെ സമപ്പിച്ചു.