റഷ്യ: തങ്ങളുടെ കളിക്കാരെ റിയോ ഒളിംപിക്സിൽ നിന്നും വിലക്കിയതിനെതിരെ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ. രാജ്യാന്തര കായിക സംഘടനയുടെ നടപടി നീതീകരിക്കാനാകത്തതും, പക്ഷപാതപരവുമാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്യക്തമാക്കി.
നിയമങ്ങൾ എല്ലാവർക്കും തുല്യമാകണമെന്നും, ചിലർ ചെയ്ത തെറ്റിന് എല്ലാവരേയും പ്രതിക്കൂട്ടിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഐ.എ.എ.എഫുമായി ചർച്ച നടത്തുമെന്നും, സംഘടനയുടെ ഭാഗത്തു നിന്നും നീതിയുക്തമായ നടപടി ഉണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും പുടിൻ പറഞ്ഞു. നേരത്തെ ഉത്തേജക മരുന്നു പരിശോധനയിൽ ചില റഷ്യൻ താരങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഒളിംപിക്സ് അടക്കമുളള മത്സരങ്ങളിൽ നിന്നും റഷ്യയെ വിലക്കിയിരുന്നു.