വാഷിംഗ്ടൺ: അമേരിക്കയിലെ കുടിയേറ്റ നിയമവും തോക്കു നിയമവും പൊളിച്ചെഴുതണമെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥികൾ. ന്യൂനപക്ഷ ഭീകരവാദത്തിനെതിരെ രൂക്ഷവിമർശനവുമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും തോക്ക് നിയമത്തിൽ ദേദഗതി വരുത്തുമെന്ന വാഗ്ദാനവുമായി ഹിലരി ക്ലിന്റണും രംഗത്തതെത്തി.
ഭീകരതയ്ക്ക് വളക്കൂറാകുന്ന രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നവരെ ആട്ടി പായിക്കണമെന്ന കടുത്ത നിലപാടിലാണ് ഡൊണാൾഡ് ട്രംപ്. ഒർലാൻഡോ നിശാ ക്ലബിൽ ഉണ്ടായ ആക്രമണത്തെ തുടർന്നാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് മുളച്ചുവരുന്ന ഭീകരതയെ തുരത്താൻ രഹസ്യാന്വേഷണ വിഭാഗത്തെ ശക്തിപ്പെടുത്തണമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കും സ്ത്രീകൾക്കും സ്വവർഗാനുരാഗികൾക്കും എതിരെയുള്ള ന്യൂനപക്ഷ ഭീകരവാദം പൊറുപ്പിക്കാനികില്ല.
ആക്രമണത്തെ അപലപിച്ച ട്രംപ് ഒബാമയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് അഴിച്ചു വിട്ടത്. ഒബാമയുടെ അയഞ്ഞ നിലപാടുകൾക്ക് രാജ്യം വൻ വിലയാണ് കൊടുക്കേണ്ടി വരുന്നതെന്ന് ട്രംപ് ആരോപിച്ചു അഫ്ഗാൻ വംശജനായ ഒമർ മദാർ ആണ് ഒർലാൻഡോയിൽ കൂട്ടക്കുരുതി നടത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിന്ണും ഭീകരാക്രമണത്തിനു പിന്നിലെ വൈറസിനെ തുരത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് നിലനിൽക്കുന്ന തോക്ക് നിയമം ഭേദഗതി ചെയ്യുമെന്ന് ഹിലരിയും പ്രഖ്യാപിച്ചു. നവംബർ 18ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ഈ നിലപാടുകൾക്ക് വലിയ പ്രാധാന്യം കൈവന്നിരിക്കുകയാണ്.