ന്യൂഡൽഹി : 1984 ൽ ഡൽഹിയിൽ നടന്ന സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അന്വേഷണം അവസാനിപ്പിച്ച 75 കേസുകളും പുനരന്വേഷണത്തിനു വിധേയമാക്കും, കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർക്ക് നേരെയുള്ള ആരോപണവും അന്വേഷണത്തിന്റെ പരിധിയിൽ വരും.
1984 ലെ കലാപം പുനരന്വേഷിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഡൽഹി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ചെർമാനും, ശിരോമണി അകാലിദൾ വക്താവുമായ സർദാർ മൻ ജിത് സിംഗ് ഡൽഹിയിൽ ജനം ടി വിയോട് പറഞ്ഞു.സിക്ക് വിരുദ്ധ കലാപം പുനരന്വേഷിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ഡൽഹിയിലെ സിഖ് സമൂഹം സ്വാഗതം ചെയ്തു .
1984 ൽ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് സിഖ് കാർക്കെതിരെ കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ നടത്തിയ ആക്രമണത്തിൽ ഇന്ത്യയിലാകെ 3325 പേരാണ് കൊല്ലപ്പെട്ടത് . ഡൽഹിയിൽ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം സർക്കാർ കണക്കനുസരിച്ച് 2733 ആണ് .ആകെ ചാർജ്ജ് ചെയ്യപ്പെട്ട 241 കേസുകളിൽ നാലെണ്ണത്തിൽ മാത്രമാണ് പുനരന്വേഷണം നടന്നത് .
ഈ സാഹചര്യത്തിലാണു സിക്ക് വിരുദ്ധ കലാപം പുനരന്വേഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്