ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിലായി രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ ബി ജെ പി ക്ക് നേട്ടം . തെരഞ്ഞെടുപ്പ് നടന്ന് അ27 സീറ്റുകളിൽ 12 എണ്ണം ബിജെപി നേടി , ആറു സീറ്റുകൾ കോൺഗ്രസും 7 സീറ്റുകൾ സമാജ് വാദി പാർട്ടിയും നേറ്റിയപ്പോൾ ബഹുജൻ സമാജ് പാർട്ടിക്ക് രണ്ട് സീറ്റുകൾ ലഭിച്ചു.
ഉത്തർ പ്രദേശ് , മദ്ധ്യപ്രദേശ് , കർണാടക, ജാർഖണ്ഡ് , ഉത്തരഖണ്ഡ് ,രാജസ്ഥാൻ , ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത് . രാജസ്ഥാനിലെ നാലു സീറ്റുകളും ബിജെപി നേടി . ഇതിലൊന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ്. ജാർഖണ്ഡിൽ നിന്ന് മുക്തർ അബ്ബാസ് നഖ്വി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രമുഖ മാദ്ധ്യമ പ്രവർത്തകനും ബിജെപി വക്താവുമായ എം ജെ അക്ബർ മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായി. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ കർണാടകയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസ് നേതാവ് കപിൽ സിബൽ ഉത്തർ പ്രദേശിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.മുൻ കേന്ദ്രമന്ത്രിമാരായ ഓസ്കാർ ഫെർണാണ്ടസ് , ജയറാം രമേശ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.