പനവേൽ: മുംബൈ-പൂനെ എക്സ്പ്രസ്വേയിൽവാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരിൽ പത്തു സ്ത്രീകളും ആറു പുരുഷൻമാരും എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ട്. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്
പുനെ- മുംബൈ എക്സ്പ്രസ് ഹൈവേയിൽ പനവേലിനടുത്ത് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത് . തകരാറായതിനെ തുടർന്ന് റോഡരുകിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ്, ഇന്നോവ കാറുകളിലേക്ക് അമിത വേഗതയിൽ വന്ന ബസ് ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസും കാറുകളും 20 അടി താഴ്ചയുള്ള കൃഷി സ്ഥലത്തേക്ക് മറിഞ്ഞു. സതാരയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു ബസ്. അപകടത്തിൽ 30ൽ അധികം പേർക്ക് പരുക്കേറ്റു അപകടത്തിൽ ബസും കാറുകളും പൂർണമായും തകർന്നു . പനവേലിലെ പനേഷ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. പൂനെ – മുംബൈ എക്സ്പ്രസ് വേയിൽ വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങൾക്ക് കാരണമാകുന്നുതെന്ന് പൊലീസ് പറഞ്ഞു.