ന്യൂഡൽഹി: ഭീകരരെ സംബന്ധിച്ചുളള വിവരങ്ങൾ പരസ്പരം കൈമാറാനുളള കരാർ ഇന്ത്യയും അമേരിക്കയും ഒപ്പു വച്ചു. ഇരു രാജ്യങ്ങളുടേയും കൈവശമുളള ഭീകരരുടെ വിവരങ്ങൾ ആവശ്യപെടുന്ന പക്ഷം ഉത്തരവാദിത്വപ്പെട്ട പദവി വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് പരസ്പരം കൈമാറുമെന്നാണ് കരാർ.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹർഷിയും അമേരിക്കൻ അംബാസിഡർ റിച്ചാർഡ് വെർമ യുമാണ് കരാറിൽ ഒപ്പു വച്ചത്. ഇന്ത്യയും അമേരിക്കയും നടത്തുന്ന ഭീകരവിരുദ്ധ നീക്കങ്ങളെ കൂടൂതൽ വിശാലമാക്കുന്നതിന് സഹായകമാണ് പുതിയ കരാർ.