പാരീസ് : ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി . യൂറോ കപ്പ് ചാമ്പ്യൻഷിപ്പിനിടെ ആക്രമണം സാധ്യതയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് .
യൂറോ കപ്പിനിടെ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് ഫ്രാൻസിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.ഫ്രാൻസിലേക്ക് പോകുന്ന തങ്ങളുടെ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് യു.എസ് മുന്നറിയിപ്പ് നൽകി.ഇതിന്റെ പശ്ചാത്തലത്തിൽ യൂറോ കപ്പ് വേദികളിൽ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം.സ്റ്റേഡിയത്തിനൊപ്പം ടീമുകൾക്കും സുരക്ഷ ശക്തമാക്കി.യൂറോ കപ്പിനായി പത്ത് ലക്ഷത്തോളം ആരാധകർ എത്തുമെന്നാണ് കരുതുന്നത്.
യുഎസ് മുന്നറിയിപ്പ് ആരാധാകരുടെ വരവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ഈ മാസം 10 മുതൽ ജൂലൈ 10 വരെയാണ് ഫ്രാൻസ് യൂറോ കപ്പ് മത്സരങ്ങൾക്ക് വേദിയാവുക. . കഴിഞ്ഞ വർഷം 150 പേരുടെ മരണത്തിന് ഇടയാക്കിയ പാരിസ് ആക്രമണവും 35 പേരുടെ മരണത്തിനിടയാക്കിയ ബെൽജിയം ആക്രമണത്തിന്റെയും ഞെട്ടലിൽ നിന്ന് ഇനിയും മുക്തരാകാത്ത യൂറോപ്പ് യുഎസ് മുന്നറിയിപ്പിനെ ആശങ്കയോടെയാണ് കാണുന്നത്.