തിരുവനന്തപുരം: ജെറ്റ് സന്തോഷ് എന്ന സന്തോഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്ക് വധശിക്ഷയും, മറ്റ് അഞ്ചു പ്രതികൾക്ക് ജീവപര്യന്തവും വിധിച്ച് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉത്തരവായി.
കേസിലെ ഒന്നാം പ്രതി ജാക്കി എന്നറിയപ്പെടുന്ന അനിൽ കുമാർ, ഏഴാം പ്രതി സോജു എന്നറിയപ്പെടുന്ന അജിത് കുമാർ എന്നിവർക്കാണ് വധ ശിക്ഷ വിധിച്ചത്. ഇവർ രണ്ടു പേരും ആറ്റുകാൽ സ്വദേശികളാണ്.
പ്രാവ് ബിനു, എന്നറിയപ്പെടുന്ന ബിനുകുമാർ, സുര എന്ന സുരേഷ് കുമാർ, കൊച്ചു ഷാജിയെന്ന ഷാജി, ബിജുക്കുട്ടൻ എന്ന ബിജു, കിഷോർ എന്നിവർക്കാണ് ജീവപര്യന്തം തടവ് കോടതി വിധിച്ചത്.
2004 നവമ്പറിൽ നടന്ന കേസിന്റെ വിധിയാണ് കോടതി ഇന്നു പ്രസ്താവിച്ചത്. ജെറ്റ് സന്തോഷിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ആറു കഷനങ്ങളാക്കിയെന്നതായിരുന്നു കേസ്. ഗുണ്ടാസംഘങ്ങൾ തമ്മിലുളള കുടിപ്പകയാണ് കൊലയ്ക്കു കാരണമെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പുന്നശ്ശേരി സ്വദേശിയായിരുന്നു ജെറ്റ് സന്തോഷ്.