കണ്ണൂർ : അഴീക്കോട് മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി എം വി നികേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് സഹോദരൻ എം വി ഗിരീഷ് കുമാർ . എം വി രാഘവന്റെ ഭാഷയിൽ പറഞ്ഞാൽ അച്ഛൻ മരിച്ചിട്ട് കട്ടിലൊഴിയാൻ കാത്തിരിക്കുകയായിരുന്നു നികേഷെന്ന് ഗിരീഷ് കുമാർ ജനം ടിവിയോട് പറഞ്ഞു. ഈ തെമ്മാടിത്തം കാണിച്ച നികേഷിനെ മറ്റ് കുടുംബാംഗങ്ങൾ പിന്തുണയ്ക്കുന്നതിൽ സങ്കടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഴീക്കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ എം ഷാജിക്കു വേണ്ടി മണ്ഡലത്തിലെത്തിയതായിരുന്നു നികേഷ് . ഷാജിയോടുള്ള വ്യക്തിപരമായ ബന്ധം കൊണ്ടും അച്ഛനെ വർഷങ്ങളോളം ദ്രോഹിച്ച ഒരു പാർട്ടിക്ക് വേണ്ടി തന്റെ സഹോദരൻ മത്സരിക്കുന്നതുകൊണ്ടുമാണ് താൻ മണ്ഡലത്തിലെത്തിയതെന്ന് ഗിരീഷ് കുമാർ വ്യക്തമാക്കി . യു ഡി എഫിനു വേണ്ടി പ്രചാരണം നടത്തുകയെന്നത് തന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു .
അച്ഛൻ മരിച്ചിട്ട് ഒന്നരവർഷം മാത്രമേ ആയിട്ടുള്ളൂ . അതിനിടയിൽ അപ്പുറത്ത് പോയി അച്ഛനെ ദ്രോഹിച്ച പാർട്ടിയോട് ചേർന്ന നികേഷിന്റെ ഭ്രാന്താവേശത്തോട് തനിക്ക് യാതൊരു മമതയുമില്ലെന്ന് ഗിരീഷ് കുമാർ തുറന്നടിച്ചു. ഇങ്ങനൊരു അവസ്ഥയുണ്ടായതിൽ അതിയായ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മില്‍ നിന്നും കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന എം.വി.രാഘവന് മരിച്ചിട്ട് ഒരു വര്‍ഷം തികയും മുമ്പ് തന്നെ അദ്ദേഹത്തിന്റെ മകള്‍ ഗിരിജ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിച്ചത് വിവാദമായുര്ത്തിയിരുന്നു. ഈ കാലുമാറ്റം ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ക്ക് സാധിച്ചില്ല എന്നതിനാലാണ് അവര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന നിരീക്ഷണം അന്ന് ഉയർന്ന് വന്നിരുന്നു.
ഇപ്പോള്‍ എം.വി.ആറിന്റെ തട്ടകമായ അഴീക്കോട്ട് അദ്ദേഹത്തിന്റെ മകന് സി.പി.എം ചിഹ്നത്തില്‍ മത്സരിക്കുമ്പോൾ സ്വന്തം സഹോദരൻ തന്നെ എതിർപ്പുമായി രംഗത്തിറങ്ങിയത് സി പി എമ്മിന് തലവേദനയാകും