ന്യൂഡൽഹി : . ബൽരാജ് മധോക്കിന്റെ മരണത്തിലൂടെ ഭാരതത്തിന് നഷ്ടമായത് ആദർശം ജീവിതവ്രതമാക്കിയ മഹദ് നേതാവിനേയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മധോക്കിനോട് സംസാരിക്കാനും അദ്ദേഹത്തിൽ നിന്ന് മാർഗ്ഗനിർദ്ദേശം നേടാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായും മോദി കൂട്ടിച്ചേർത്തു
ശ്യാമപ്രസാദ് മുഖർജിക്കൊപ്പം ജനസംഘം സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് ബൽരാജ് മധോക്ക്. 1961 ൽ ഡൽഹിയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മധോക്ക് , പിന്നീട് ജനസംഘം അഖിലേന്ത്യാ അദ്ധ്യക്ഷനായും പ്രവർത്തിച്ചു. ബൽരാജ് മധോക്കിന്റെ നേതൃത്വത്തിൽ 1967ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനസംഘം 37 സീറ്റ് നേടി കരുത്ത് തെളിയിച്ചിരുന്നു.
1980 കൾക്ക് ശേഷം ബിജെപിയുമായി സഹകരിക്കാതെ ഭാരതീയ ജനസംഘം പുനരുജ്ജീവിപ്പിക്കാനായിരുന്നു മധോക്കിന്റെ തീരുമാനം . പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട സമയത്ത് മോദി മധോക്കിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയിരുന്നു .