സോൾ: ആണവായുധ വിഷയത്തിൽ അന്താരാഷ്ട്ര എതിർപ്പുകളെ തൃണവൽഗണിച്ചു കൊണ്ട് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. 300 കിലോമീറ്റർ വരെ നശീകരണശേഷിയുളള ബാലിസ്റ്റിക് ബിസിലിന്റെ 30 കിലോമീറ്റർ ദൂരമാണ് പരീക്ഷണം നടത്തിയത്.
ആണവായുധപരീക്ഷണങ്ങളുമായി മുന്നോട്ടു പോകാനുള്ള പദ്ധതിയാണ് ഉത്തരകൊറിയയ്ക്കെന്നതിന്റെ തെളിവാകുകയാണിത്. അന്തർവാഹിനിയിൽ നിന്നു വിക്ഷേപിക്കാവുന്ന മിസൈലിന്റെ സാന്നിദ്ധ്യം, റഡാറുകളോ അതു പോലെയുളള മറ്റു സങ്കേതങ്ങളോ ഉപയോഗിച്ച് മുൻകൂട്ടി അറിയാനാവില്ല. ഇത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഇന്നലെ പസഫിക് സമുദ്രത്തിൽ, വടക്കുകിഴക്കൻ തുറമുഖമായ സിൻപോയിൽ നിന്നാണ് പരീക്ഷണം നടത്തിയത്. ദക്ഷിണകൊറിയയുടെ പ്രതിരോധമന്ത്രാലയം പുറത്തു വിട്ട വിവരത്തിൽ, പരീക്ഷണം വിജയമായിരുന്നോ എന്ന് സ്ഥിരീകരണമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.