കൊൽക്കത്ത : ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും .62 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടക്കുന്നത്. മണ്ഡലങ്ങളിൽ സുരക്ഷ ശക്തമാക്കി. വോട്ടെടുപ്പിനായുള്ള ഒരുക്കങ്ങളിൽ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു
418 സ്ഥാനാർത്ഥികളുടെ ജനവിധിയാണ് നാളെ രേഖപ്പെടുത്തുക. മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളിൽ 34 പേർ വനിതകളാണ് 1.37 കോടി പേരാണ് സമ്മതിദാനം വിനിയോഗിക്കുക.മൂർഷിദാബാദ്.നദിയ അടക്കമുള്ള മണ്ഡലങ്ങളാണ് നാളെ വിധി എഴുതുന്നത്.ത്യണമുൽ കോൺഗ്രസിനും ബിജെപിക്കും 62 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുണ്ട്.
ഇടത് സിപിഎം സഖ്യവും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്.മമതാമന്ത്രി സഭയിൽ അംഗങ്ങളായ ശശി പാഞ്ചെ , സാധൻ പാണ്ഡെ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാഹുൽ സിൻഹ, അടക്കമുള്ള പ്രമുഖരാണ് നാളെ ജനവിധി തേടുന്നത്.16,461 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ശക്തമായ പ്രചാരണമാണ് മണ്ഡലങ്ങളിൽ എല്ലാ പാർട്ടികളും നടത്തിയത്.
ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, സ്മ്യതി ഇറാനി അടക്കമുള്ള ദേശീയ നേതാക്കൾ പ്രചരണത്തിനായി മണ്ഡലങ്ങളിൽ എത്തിയിരുന്നു. ത്യണമുൽ കോൺഗ്രസ് മമതയിൽ കേന്ദ്രീകരിച്ചാണ് പ്രചരണം നടത്തിയത്.എന്നാൽ ഇലക്ഷൻ കമ്മീഷനെതിരെ മമത നടത്തിയ വിമർശനവും തുടർന്ന് മമതയോട് ഇലക്ഷൻ കമ്മീഷൻ വിശദീകരണം തേടിയതുമാണ് മൂന്നാം ഘട്ട പ്രചരണത്തിൽ നിറഞ്ഞ് നിന്നത്.
കോൺഗ്രസിനായി രാഹുൽ ഗാന്ധി വിവിധ പ്രചരണ യോഗങ്ങളിൽ പങ്കെടുത്തിരുന്നു.ഇടത്പക്ഷം കോൺഗ്രസുമായി നീക്ക് പോക്കല്ല സഖ്യം തന്നെയെന്ന് വ്യക്തമാക്കുന്നതായിരുന്നു പല തെരഞ്ഞെടുപ്പ് റാലികളും.ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. ഇതെ തുടർന്ന് നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ സുരക്ഷ ശക്തമാക്കി. സംഘർഷങ്ങൾക്കിടയിലും ആദ്യ രണ്ട് ഘട്ടങ്ങളിൽ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്.