ബംഗളൂരു: ഐപിഎലിൽ സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ സ്വന്തം തട്ടകത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് 45 റൺസിന്‍റെ തകർപ്പൻ ജയം. ടോസ് നഷ്ട്ടപ്പെട്ട്, ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 228 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമാണ് സന്ദർശകർക്ക് മുന്നിൽ ഉയർത്തിയത്. ക്രിസ് ഗെയിലിനെ ആദ്യമെ നഷ്ട്ടപ്പെട്ടെങ്കിലും, ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും, എ ബി ഡിവില്ലേഴ്സും ചേർന്ന് ടീമിന് മികച്ച സ്കോർ സമ്മാനിക്കുകയായിരുന്നു.
കോഹ്‍ലി 51 പന്തിൽ 75 റൺസ് നേടിയപ്പോൾ, ഡിവില്ലേഴ്സ് 42 ബോളിൽ 82 റൺസ് അടിച്ചു കൂട്ടി. അവസാന ഓവറുകളിൽ 10 പന്തിൽ 35 റൺസ് നേടിയ സർഫറാസ് ഖാനാണ് സ്കോർ 200 കടത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ സൺ റൈസേഴ്സിനായി 25 പന്തിൽ 58 റൺസ് അടിച്ച ക്യാപ്റ്റൻ ഡേവിഡ് വാർണർക്കല്ലാതെ മറ്റാർക്കും പിടിച്ചു നില്കാനായില്ല. ഡിവില്ലേഴ്സാണ് കളിയിലെ താരം.
ഇന്നു നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലവിലെ ചാന്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും.