കൊച്ചി: ബാർ കോഴ കേസിൽ, വിജിലൻസ് എസ്.പി. സുകേശൻ ഗൂഢാലോചനയിൽ പങ്കെടുത്തതിനു തെളിവുണ്ടെങ്കിൽ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന് ജസ്റ്റിസ് പി.ഡി.രാജൻ.
കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവ്വീസിൽ തുടരാൻ അനുവദിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ അന്വേഷണ റിപ്പോർട്ട് വരുന്നതു വരെ തിരുവനന്തപുരം വിജിലൻസ് കോടതിനടപടികൾ നിർത്തി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി കെ.എം.മാണി സമർപ്പിച്ച ഹർജ്ജിയിന്മേലാണ് കോടതിയുടെ ശ്രദ്ധേയമായ പരാമർശം.
വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ട്, ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.