ഇന്ന് ലോക ജലദിനം. ജലമാണ് ജീവനെന്നതാണ് ഈ വർഷത്തെ ജലദിനത്തിന്റെ സന്ദേശം. സംസ്ഥാനം വരൾച്ചയുടെ പിടിയിലേക്ക് വഴുതി വീഴുന്നതിനിടെയാണ് ജലദിനം കടന്ന് പോകുന്നത്.
44 നദികൾ, കായലുകൾ,കുളങ്ങൾ, അരുവികൾ ഇവയാൽ സന്പന്നതായിരുന്നു നമ്മുടെ നാട്. എന്നാൽ നാളെയെ പറ്റി ചിന്തിക്കാത്ത നമ്മൽ അഹങ്കരിച്ച് ജലദൂർത്ത് നടത്തി. മണലൂറ്റി പുഴകളുടെ ജീവൻ കവർന്നു. ഇതിന്റെ തെളിവായി മണൽ കൂനകൾക്കിടയിലെ നിള.
പുഴകളെ മാലിന്യ നിക്ഷേപിക കേന്ദ്രങ്ങളായി. കീടനാശിനികളുട വ്യാപക ഉപയോഗം ഭൂമിക്കടിയിലെ ജനനിക്ഷേപത്തെ മലിനമാക്കി. ഇതിനിടെ നാം അറിയാതെ പോയി ജലത്തിന്റെ മൂല്യം.
1933 മുതലാണ് ലോക ജല ദിനം ആചരിച്ച് തുടങ്ങിയത്. എന്നാൽ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും നാം പഠിച്ചില്ല ജലമാണ് ജീവവെന്നത്. വേനൽ തുടങ്ങിയപ്പോൾ തന്നെ സംസ്ഥാനം ചുട്ട് പൊള്ളുന്നു.കിണറുകൾ വറ്റി വരണ്ടിരിക്കുന്നു. കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥ. വേനൽ മഴയ്ക്കായി വേഴാന്പലിനെ പോലെ നാം കാത്തിരിക്കുന്നു. ഇനിയെങ്കിലും നാം ചിലത് തിരിച്ചറിഞ്ഞില്ലെങ്കിൽ അത് വരും തലമുറയോട് ചെയ്യുന്ന പാപമാകും.