ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നടന്ന രാജ്യവിരുദ്ധ പ്രക്ഷോഭത്തിന് ലഷ്‌കര്‍ നേതാവ് ഹാഫിസ് സയ്യീദിന്റെ പിന്തുണ ലഭിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഈ യാഥാര്‍ഥ്യം മനസിലാക്കണമെന്നും അങ്ങേയറ്റത്തെ നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാജ്യത്തിന്റെ അന്ത:സത്തയെ ചോദ്യം ചെയ്ത് മുദ്രാവാക്യം വിളിക്കുന്നത് സര്‍ക്കാരിന് പൊറുക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജെഎന്‍യുവിലെ കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തരുതെന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.
ഇത്തരം ദേശവിരുദ്ധ പരിപാടികളോട് ഒരേ സ്വരത്തില്‍ പ്രതികരിക്കാനാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. എന്നാല്‍ ഇന്നലെ തന്നെ സന്ദര്‍ശിച്ച സിപിഎം, സിപിഐ, ജെഡിയു നേതാക്കള്‍ ജെഎന്‍യുവിലെ സംഭവങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്ത ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റിനെ വിട്ടയയ്‌ക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇക്കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
അതിനിടെ ജെഎന്‍യുവിലെത്തിയ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയെ തങ്ങള്‍ ആക്രമിച്ചെന്ന വാര്‍ത്ത എബിവിപി നേതാക്കള്‍ നിഷേധിച്ചു.