തൃശ്ശൂർ: പാവറട്ടിയിൽ ബി.ജെ.പി പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് സി.പി.എം പ്രവർത്തകരെയും ഒരു എൻ.ഡി.എഫ് പ്രവർത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പാണ് പാവറട്ടി തിരുനെല്ലൂർ കളപ്പുരക്കൽ വീട്ടിൽ വിഷ്ണു പ്രസാദിനെ സി.പി.എമ്മുകാർ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.
പാവറട്ടിയിൽ ബൈക്കിൽ പോവുകയായിരുന്ന ബി.ജെ.പി പ്രവർത്തകൻ വിഷ്ണുപ്രസാദിന് വെട്ടേൽക്കുകയായിരുന്നു. സി.പി.എമ്മുകാരാണ് ആക്രമിച്ചത് എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ അഞ്ച് സി.പി.എമ്മുകാരും ഒരു എൻ.ഡി.എഫ് പ്രവർത്തകനുമാണ് അറസ്റ്റിലായത്. സനീഷ്, ഷെരീഫ്, റഹിം, ഷെജീർ, പ്രഭാത്, നസീർ എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരിൽ ഭൂരിഭാഗം പേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സംഭവത്തിൽ കൂടുതൽ പ്രതികളുൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.