റായ്പൂർ : ഛത്തീസ്ഗഡിലെ ബസ്തറിൽ 15 മാവോയിസ്റ്റുകൾ ചുവപ്പൻ ഭീകരതയോട് വിടപറഞ്ഞ് സർക്കാരിനു മുന്നിൽ കീഴടങ്ങി. മാർദൂം , ദർബ മേഖലകളിൽ പ്രവർത്തിച്ചുവന്നവരാണ് കീഴടങ്ങിയത് . വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളായവരാണ് ഇവർ .
കഴിഞ്ഞ ഡിസംബറിനു ശേഷം മുന്നൂറോളം മാവോയിസ്റ്റുകളാണ് ഛത്തീസ് ഗഡിൽ മാത്രം കീഴടങ്ങിയത് . വനവാസി മേഖലകളിൽ പഴയത് പോലെ വേരുറപ്പിക്കാൻ കഴിയാത്തതും കേന്ദ്രസർക്കാർ മാവോയിസ്റ്റ് മേഖലകളിൽ നടത്തുന്ന പ്രവർത്തനങ്ങളുമാണ് കീഴടങ്ങലിനു കാരണമായി കരുതപ്പെടുന്നത്.
കമ്യൂണിസ്റ്റ് ഭീകരതയുടെ കെടുതി അനുഭവിക്കുന്ന മേഖലകളിൽ ടെലകോം ശൃംഖല പൂർത്തിയാക്കിയതായി കേന്ദ്രമന്ത്രി മനോജ് സിൻഹ അറിയിച്ചിരുന്നു.പത്ത് സംസ്ഥാനങ്ങളിലായി പരന്ന് കിടക്കുന്ന ചുവപ്പ് ഭീകര ഇടനാഴികളിൽ പതിനെട്ട് മാസം കൊണ്ടാണ് സർക്കാർ ദൗത്യം പൂർത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഗതി പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.