ഷാർജ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും പുരോഗതി ലക്ഷ്യമിട്ടു നടത്തുന്ന ‘ഇന്‍വെസ്റ്റിങ് ഇന്‍ ദ ഫ്യൂച്ചർ’ (Investing in the future) സമ്മേളനത്തിന് തുടക്കമായി. വനിതകൾ രാജ്യവികസനത്തിനു മുഖ്യ പങ്കു വഹിക്കുന്നുണ്ടെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. ഇന്ത്യയിൽ നിന്ന് നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥിയും പങ്കെടുത്തു.
ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനം ലക്ഷ്യം വച്ച് നടത്തുന്ന രണ്ടാമത് ‘ഇൻവെസ്റ്റിംഗ് ഇന്‍ ദ ഫ്യൂച്ചർ എന്ന ദ്വിദിന സമ്മേളനത്തിന് ഷാർജ്ജയിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ തുടക്കമായി. ഷാര്‍ജ ജവഹർ കണ്വന്ഷന് സെന്ററിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ വളർച്ചയിൽ വനിതകൾ മുഖ്യപങ്കു വഹിക്കുന്നെണ്ടെന്ന് ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. വനിതകളുടെ അനുപാതം രാജ്യത്ത് 49 ശതമാനവും പൊതുമേഖലാ തൊഴില്‍രംഗത്തെ വനിതകളുടെ സാന്നിദ്ധ്യം 66 ശതമാനവും ആണ്. എന്നാൽ വനിതകൾ ഇനിയുമേറെ മുന്നേറാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അൽ നഹ്യാന്, നൊബേൽ സമ്മാന ജേതാക്കളായ കൈലാഷ് സത്യാര്‍ഥി, മലാല യൂസുഫ് സായ്, ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന് അദ്ധ്യക്ഷയും ശൈഖ് സുല്‍ത്താന്റെ പത്നിയുമായ ശൈഖ ജവഹർ ബിൻ അൽ ഖാസിമി തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.