കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ എസ്.ഐ വിമോദ് കുമാര്‍ തെറ്റുകാരനാണെന്ന് അറിഞ്ഞിട്ടും അഭിഭാഷകര്‍ പിന്തുണയ്ക്കുകയായിരുന്നുവെന്ന് അഭിഭാഷക സംഘടനാനേതാവ് അഡ്വ.എടത്തൊടി രാധാകൃഷ്ണൻ.
ബേപ്പൂരിൽ എസ്.ഐയ്ക്കെതിരെ നടന്ന മാര്‍ച്ചിനെ അഭിസംബോധന ചെയ്യവേയാണ് ബാര്‍ ഫെഡറേഷൻ സംസ്ഥാന ട്രഷററുടെ ഈ വെളിപ്പെടുത്തൽ.
ബേപ്പൂര്‍ എസ്.ഐയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധമാര്‍ച്ചിൽ സംസാരിക്കവേയാണ് ബാര്‍ ഫെഡറേഷൻ സംസ്ഥാന ട്രഷറര്‍ അഡ്വ.എടത്തൊടി രാധാകൃഷ്ണൻ എസ്.ഐ വിമാദ്കുമാര് കുറ്റക്കാരനാണെന്നും, ഇതറിഞ്ഞിട്ടും അഭിഭാഷകര്‍ പിന്തുണയ്ക്കുകയായിരുന്നു എന്നും വെളിപ്പെടുത്തിയത്.
വിമോദ് നിരപരാധികളെ അസഭ്യം പറയുന്നതിന് താന്‍ സാക്ഷിയാണെന്നും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കോഴിക്കോട് മാദ്ധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ വിമോദിനെതിരെ നൽകിയ പരാതി റദ്ദാക്കുന്നതിനായി നൂറിലധികം അഭിഭാഷകരുടെ വക്കാലത്താണ് ഉണ്ടായിരുന്നത്. ഈ നടപടിയെയും അഡ്വ.എടത്തൊടി രാധാകൃഷ്ണൻ ചോദ്യം ചെയ്തു.