തൃശൂർ : സെറ്റ് നമ്പര്‍ ലോട്ടറി ചുതാട്ടം കേരളത്തില്‍ സജീവം. സെറ്റ് നമ്പര്‍ ചുതാട്ടത്തിന് വഴിയൊരുക്കന്നത് വന്‍കിട ലോട്ടറി മാഫിയകള്‍. മാര്ട്ടിന് ടിക്കറ്റിന്റെ രൂപത്തില്‍ ഭാഗ്യക്കുറിയുടെ ഘടനമാറ്റി പ്രതേകം ബുക്കുകളായി തിരിച്ച് വന്‍തോതിലാണ് ലോട്ടറി ചൂതാട്ടം നടത്തുന്നത്.
കേരള ഭാഗ്യകുറി ടിക്കറ്റിന്റെ മറവില്‍ വന്‍തോതിലുള്ള ഹൈടക് ലോട്ടറി ചുതാട്ടമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. ഉദാഹരണത്തിന് 30 രുപ മുഖവിലയുള്ള ടിക്കറ്റുകള്‍ സര്‍ക്കാര്‍ 10 സിരിസുകളായാണ് ഒരു ലോട്ടറി ഏജന്റിന് വിതരണം നടത്തുന്നത്. ഈ ടിക്കറ്റുകളുടെ നാലമത്തെ അക്കങ്ങള്‍ ലോട്ടറി ഫലവുമായി ഒത്തുവന്നാല്‍ 100 രുപമുതല്‍ 5000 രൂപവരെ സമ്മാനം ലഭിക്കും. ഇത്തരത്തിലുള്ള 10 സിരിസുകള് സര്‍ക്കാര്‍ ഒരു ലോട്ടറി ഏജന്റിന് നല്കുബോള്, എങ്ങനെ ലോട്ടറി എജന്റുമാര്‍ നാല് അക്കങ്ങള്‍ ഒരോപോലെ വരുന്ന തരത്തില്‍ 200, 150, 100, 50, എന്നിങ്ങനെ ഒരോ ബുക്കുകളായി വില്‍ക്കുന്നു എന്നതിലാണ് ദുരുഹത.
അവസാന നാല് അക്കങ്ങള്‍ ഇത്തരത്തില്‍ ബുക്കുകളായി തിരിക്കാന്‍ വന്‍കിട ലോട്ടറി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് യാഥാര്‍തഥ്യം. ഈ ഹൈടക് ചുതാട്ടത്തില്‍ വീഴുന്നതാകട്ടെ നിരവധിപേര്‍.
ഭിന്നശേഷികാരന്റെയും പാവപ്പെട്ടവന്റെയും ഉന്നമനത്തിനായി കാരുണ്യ സ്പര്ശത്തോടപ്പം ഭാഗ്യപരീക്ഷണമെന്നതാണ് കേരള ലോട്ടറിയുടെ യഥാര്‍ത്ഥ ലക്ഷ്യം. ഇത് ചുതാട്ടത്തിന് വഴിമാറുബോള് തകര്‍ന്ന് പോകുന്നത് സധാരണക്കാരായ ലോട്ടറി തൊഴിലാളികളുടെ നിരവധി കുടുംബങ്ങളാണ്. സെറ്റ് നമ്പര്‍ വില്പ്പനക്കെതിരെ് സര്‍ക്കാര്‍ കൃത്യമായി ഒരുമാനദണ്ഡം കൊണ്ടു വന്നിലെങ്കില്‍ കേരളം ലോട്ടറിയുടെ ചുതാട്ടശാലയായി മാറും.