റിയോ : ലോകഫുട്ബോളിലെ വമ്പൻ താരങ്ങളൊന്നുംഒളിമ്പിക്സിനെത്താറില്ല. എന്നാൽ ഒളിമ്പിക്സ് ഫുട്ബോളിലൂടെ വരവറിയിച്ച് ഫുട്ബോൾ ലോകം കീഴടക്കിയവർ നിരവധിയാണ്. ഇത്തവണത്തെ ഒളിമ്പിക്സ്, ഫുട്ബോളിന്റെ പറുദീസയായ ബ്രസീലിൽ ആയതിനാൽ ആരാധകർക്ക് ആവേശം കൂടുതലാണ്.
ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ഫുട്ബോൾ ഗോളികളിലൊരാൾ. കായിക ലോകത്തെ കരിഞ്ചിലന്തി എന്നറിയപ്പെടുന്ന ലെവ് ഇവാനോവിച്ച് യാഷിൻ മുതൽ ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസി വരെ…ഒളിമ്പിക് ഫുട്ബോളിലൂടെ പന്തുതട്ടി ഫുട്ബോൾ ലോകം കീഴടക്കിയവർ നിരവധി.ഇത്തവണത്തെ ഒളിമ്പിക്സ്, കാൽപ്പന്തുകളിയുടെ നാടായ ബ്രസീലിലാകുമ്പോൾ ഒളിമ്പിക്സ് ഫുട്ബോളിന് സൗന്ദര്യം കൂടുമെന്നുറപ്പ്.
ഒളിമ്പിക്സ് ഫുട്ബോളിൽ ഇതുവരെ ബ്രസീലിന് സ്വർണ്ണം നേടാനായിട്ടില്ല. മൂന്നു തവണ റണ്ണറപ്പുകളായതാണ് അവരുടെ ഏറ്റവും വലിയ നേട്ടം.എന്നാൽ കോപ്പയിൽ ആരാധകർക്ക് നഷ്ടമായ നെയ്മർ ടച്ചുകളുമായി ബ്രസീൽ ഒളിമ്പിക് ഫുട്ബോളിനൊരുങ്ങി കഴിഞ്ഞു.കഴിഞ്ഞ ലോകകപ്പിലെ ദുരന്തം അതേ മണ്ണിൽ തന്നെ കുഴിച്ചുമൂടാനുള്ള തയ്യാറെടുപ്പിലാണ് കാനറികൾ.സൂപ്പർതാരം ലയണൽ മെസിയുടെ അസാന്നിധ്യത്തിലാണ് അർജന്റീനയുടെ വരവ്.
ഗോൾകീപ്പർ റുള്ളി,ഡിഫൻഡർ വിക്ടർ ക്യൂയേസ്റ്റ എന്നിവരാണ് ടീമിലെ മുതിർന്ന താരങ്ങൾ.
പ്രമുഖ താരങ്ങളാരും ഇല്ലാതെയാണ് യൂറോ ചാമ്പ്യൻമാരുടെ തയ്യാറെടുപ്പ്.ദേശീയ ടീമിൽ രണ്ട് മത്സരം മാത്രം കളിച്ച ആന്ദ്ര മാർട്ടിൻസാണ് പറങ്കിപ്പടയുടെ സീനിയർതാരം.ആഗസ്റ്റ് മൂന്നിനാണ് ഒളിമ്പിക് ഫുട്ബോൾ പോരാട്ടങ്ങൾക്ക് വിസിൽ മുഴങ്ങുക.മൂന്ന് ഗ്രൂപ്പുകളിലായി 16 ടീമുകൾ മത്സരിക്കും.വനിതാ ഫുട്ബോളും ഇതോടൊപ്പം നടക്കും.