മലപ്പുറം: സംസ്ഥാനത്തെ മതപരിവർത്തന പ്രവർത്തനത്തിന്റെ പ്രധാന കേന്ദ്രമായ മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി പേർ. ഹിന്ദു,ക്രിസ്ത്യൻ മതത്തിൽ പെട്ട നൂറോളം യുവാക്കളും നിരവധി പെൺകുട്ടികളുമുണ്ടെന്ന് സത്യസരണിയിൽ വച്ച് മതപരിവർത്തനത്തിന് വിധേയനാക്കപ്പെട്ട യുവാവ് വെളിപ്പെടുത്തുന്നു.
സംസ്ഥാനത്ത് വിവിധ ഭാഗത്ത് നിന്ന് ചതിയിൽപ്പെട്ട നിരവധി പെൺകുട്ടികളും ആൺകുട്ടികളും മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിലുണ്ട്. പലരും സ്വന്തം ഇഷ്ടപ്രകാരമല്ല ഈ മതപരിവർത്തന കേന്ദ്രത്തിലെത്തിയതെന്നും യുവാവ് പറയുന്നു. ഭീഷണിപ്പെടുത്തി മതപരിവർത്തനത്തിന് വിധേയമാക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.
ഇരുപത്തിനാല് മണിക്കൂറും ആളുകൾ കാവൽ നിൽക്കുന്ന നിഗൂഢ കേന്ദ്രമാണ് ഇതെന്നും യുവാവ് വ്യക്തമാക്കി. 75 ദിവസത്തെ മതപഠനക്ലാസിലൂടെയാണ് മതപരിവർത്തനം പൂർത്തിയാക്കുന്നത്. നിഗൂഢ കേന്ദ്രമായ ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ മർദ്ദനമുൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്നും യുവാവ് വെളിപ്പെടുത്തുന്നു.
സംസ്ഥാനത്ത് നിന്ന് ഭീകരസംഘടനകളിൽ ചേർന്നുവെന്ന് സൂചനയുള്ള നിരവധിപേർ ഇവിടെ നിന്നാണ് മതപരിവർത്തനം ചെയ്യപ്പെട്ടതെന്നത് ദുരൂഹതയും ആശങ്കയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.