തൃശ്ശൂർ: സംസ്ഥാനത്തെ അഗ്നിശമനസേനയുടെ പേരു മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ അഗ്നിശമനസേനയുടെ പത്തൊൻപതാം ബാച്ച് ഫയർമാൻ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പുതിയ അഞ്ചു ഫയർസ്റ്റേഷനുകൾ കൂടി അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതു കൂടാതെ, കൂടുതൽ ഫയർ സ്റ്റേഷനുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസംഖ്യയും, വ്യവസായസ്ഥാപനങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നിലവിലെ അഗ്നിസുരക്ഷാ സംവിധാനങ്ങൾ പരിമിതമാണ്.