കൊച്ചി: തനിക്കെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത നടപടി രാഷ്ട്രീയ പകപോക്കല്‍ എന്ന് മുന്‍ എക്സൈസ്സ് മന്ത്രി കെ ബാബു. ഇതില്‍ ഗൂഡാലോചന ഉണ്ട്. ലൈസന്‍സുകള്‍ നല്‍കിയത് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ചുമാത്രമാത്രമാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
വിജിലന്‍സിന്റെ എഫ് ഐ ആറില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കെ ബാബു പറഞ്ഞു. എക്സ്സൈസ് കമ്മീഷണരുടെ അധികാരത്തില്‍ താന്‍ കൈകടത്തിയിട്ടില്ല. ഒരു ബാറിനും ചട്ട വിരുദ്ധമായി ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിജിലൻസ് എഫ്ഐആർ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ഇതില്‍ ഗൂഡാലോചന ഉണ്ട്. ഇതിനെ നിയമപരമായി നേരിടുമെന്നും കെ ബാബു പറഞ്ഞു.