ജൊഹാനസ്ബർഗ്: ആഫ്രിക്ക വൻകര കീഴടക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജൊഹാനസ്ബർഗ് നഗരം ഇന്ത്യൻ ഭാഷകളാൽ സമ്പന്നമാണെന്ന് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥയിലെ തിളങ്ങുന്ന നക്ഷത്രമാണ് ഇന്ത്യയെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
ആഫ്രിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ജൊഹാനസ്ബർഗിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉഷ്മള വരവേൽപ്പാണ് ലഭിച്ചത്. 15000ലധികം വരുന്ന ഇന്ത്യന്‍ സമൂഹത്തിനെ പ്രധാനമന്ത്രിയുടെ പ്രസംഗം ആവേശ കൊടുമുടിയിലാഴ്ത്തി. ഭാഷകൾക്കും സംസ്കാരത്തിനും പാരമ്പര്യത്തിനും അതീതമായി ആഫ്രിക്ക നമുക്ക് പറന്നുയരാൻ പുതിയ ചിറകുകൾ നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൊഹാനസ്ബർഗ് ഇന്ന് ഇന്ത്യൻ ഭാഷകളാൽ സമ്പന്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമ്മാതാക്കൾക്കും എന്‍ജീനീയർമാർക്കും പുതിയ അവസരങ്ങൾ നൽകാൻ ഭാരതത്തിന് സാധിക്കുന്നു. വാണിജ്യ നിക്ഷേപ സൗഹൃദരാജ്യമായി ഭാരതം മാറിയെന്നു പറഞ്ഞ പ്രധാനമന്ത്രി നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാനും മറന്നില്ല.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും കലാരൂപങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള കലാപരിപാടികളും അരങ്ങേറി.
ജൊഹാനസ്ബർഗിലെ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി ഇന്ന് ദർബാനിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.