മലപ്പുറം: യോഗ ചെയ്യുന്നതിനു മുമ്പ് പ്രാർത്ഥന ചൊല്ലുന്ന സംഭവവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനുളളിൽ അഭിപ്രായഭിന്നത രൂക്ഷമായി. കഴിഞ്ഞദിവസം മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ പ്രാർത്ഥന ചൊല്ലുന്നത് തെറ്റല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ അതിനെതിരെയാണ് ലീഗ് നിയസഭാകക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.
യോഗ ആചരിക്കുന്നതിനു മുമ്പ് പ്രാർത്ഥന ചൊല്ലുന്ന രീതിയെ വിമർശിച്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരേ ലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ നടത്തിയ പ്രസ്ഥാവന, പ്രാർത്ഥന ചൊല്ലുന്നതിൽ തെറ്റില്ല എന്നതായിരുന്നു. എന്നാൽ സംഭവത്തിൽ തികച്ചും വ്യത്യസ്തമായ നിലപാടുമായാണ് ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ പിൻതുണക്കുന്ന നിലപാടാണ് പി.കെ.കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്.
കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോടെ ലീഗിനുളളിൽ വിശ്വാസപരമായ കാര്യങ്ങളിൽ അഭിപ്രായഭിന്നത രൂക്ഷമാണെന്ന് വ്യക്തമായി. ഉന്നത നേതാക്കളിൽ തന്നെ ഇത്തരത്തിൽ ഭിന്നത നിലനിൽക്കുന്നത് അണികളിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.