പാലക്കാട്: ചെർപുളശ്ശേരി പൊട്ടച്ചിറ,എഴുവന്തല പ്രദേശങ്ങളിൽ ബി.ജെ.പി പ്രവർത്തകരുടെ ആറോളം വീടുകൾക്ക് നേരെ ആക്രമണം നടന്നു. ദളിത് വിഭാഗത്തിൽ പെട്ട സ്ത്രീകളുൾപ്പെടെ നിരവധി പേരാണ് സി.പി.എം അക്രമത്തിനിരയായത്.
ചെർപ്പുളശ്ശേരി ഹയർസെക്കന്ററി സ്കൂളിൽ നടന്ന എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷത്തെത്തുടർന്നാണ് മേഖലയില വ്യാപക അക്രമങ്ങൾ അരങ്ങേറിയത്. രാത്രി 11 മണിയോടെ സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ ബി.ജെ.പി പ്രവർത്തകർക്കു നേരെ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നാണ് ആരോപണം.
യുവമോർച്ച ഷൊർണ്ണൂർ മണ്ഡലം പ്രസിഡന്റ് അനീഷിന്റെ ഓട്ടോറിക്ഷ അക്രമികൾ അടിച്ചു തകർത്തു. അനീഷിന്റെ അമ്മയ്ക്ക് നേരെയും അക്രമം ഉണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടയിൽ സംസ്ഥാനത്തെ സി.പി.എം സംഘർഷം ചർച്ചാ വിഷയമായിരുന്നു. തുടർന്നും സി.പി.എം അക്രമം അഴിച്ചു വിടുന്നത് ജനാധിപത്യത്തിന് നേരെയുള്ള വെല്ലു വിളിയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.