കൊൽക്കത്ത: കോൺഗ്രസിലെ പിളർപ്പ് മുന്നിൽ കണ്ട് എം.എൽ.എ മാരെക്കൊണ്ട് സത്യവാങ്മൂലം എഴുതി വാങ്ങിയ ബംഗാൾ കോൺഗ്രസ് ഘടകത്തിന്റെ നടപടി വിവാദമാകുന്നു.
പാർട്ടിക്ക് വിധേയരായി ജീവിക്കുമെന്നാണ് കോൺഗ്രസ് എം.എൽ. എമാർക്ക് എഴുതി നൽകേണ്ടി വന്നത്. സംഭവം രാജ്യത്തെ മിക്ക മാദ്ധ്യമങ്ങളിലും വാർത്തയായിരുന്നു.
എന്നാൽ ജനാധിപത്യവിരുദ്ധമായ ഈ പ്രവർത്തിയുടെ പേരിൽ എ.ഐ.സി.സി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയില്ല.