ന്യൂഡൽഹി: കഴിഞ്ഞ രണ്ട് വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത്, രാജ്യത്തെ ഒട്ടുമിട്ട മേഖലകളും വളർച്ച കൈവരിച്ചതായി വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് കാർഡ്. ഇക്കാലയളവിൽ, തെരഞ്ഞെടുപ്പ് വേളയിൽ നല്കിയ വാഗ്ദാനങ്ങൾ മോദി സർക്കാരിന് പാലിക്കാൻ കഴിഞ്ഞതായും വാൾ സ്ട്രീറ്റ് ജേർണൽ വിലയിരുത്തുന്നു.
വ്യവസായികൾക്കും, നിക്ഷേപകർക്കും രാജ്യത്ത് മുതൽ മുടക്കുന്നതിന് നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതോടെ വിശ്വാസം വർദ്ധിച്ചതായി വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് കാർഡിൽ പറയുന്നു. മൻമോഹൻ സിംഗ് സർക്കാരിനെ അപേക്ഷിച്ച് ഒട്ടുമിക്ക മേഖലകളിലും നരേന്ദ്ര മോദി സർക്കാർ കേവലം രണ്ട് വർഷം കൊണ്ട് തന്നെ മുന്നേറ്റം കാഴ്ച്ച വച്ചു.
മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 2014നു ശേഷം ഒരു ശതമാനം വളർച്ച കൈവരിക്കാൻ ഭാരതത്തിനായി. രൂപയുടെ വിലയിടിവു തടയാൻ മോദി സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കണ്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. വിദേശനിക്ഷേപത്തിലാണ് ഏറ്റവുമധികം വളർച്ച കൈവരിച്ചിരിക്കുന്നത്. മുൻ യുപിഎ സർക്കാരിനെ അപേക്ഷിച്ച് 50 ശതമാനത്തോളം വളർച്ചയാണ് രണ്ട് വർഷം കൊണ്ട് മാത്രം, രാജ്യത്തുണ്ടായിരിക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ ഉൾപ്പെടെയുളള പദ്ധതികൾ വിദേശനിക്ഷേപം രാജ്യത്ത് എത്തിക്കുന്നതിന് സഹായകരമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്തെ പ്രബല സാന്പത്തിക ശക്തിയായി വളർന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന് മോദി സർക്കാരിന്റെ കാലത്ത് കൂടുതൽ വളർച്ച നേടാനാകുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ ചില മേഖലകൽ കൂടുതൽ പുരോഗതി കൈവരിക്കേണ്ടതുണ്ടെന്നും, ഇതിനായി സർക്കാർ പ്രതേക ശ്രദ്ധ ചെലുത്തണെമന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.