അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് അനിഷേധ്യനാകുന്നു. ഇൻഡ്യാന പ്രൈമറിയിൽ മികച്ച ജയം നേടിയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് സ്ഥാനമുറപ്പിച്ചത്. ട്രംപിന്റെ മുഖ്യ എതിരാളിയായ ടെഡ് ക്രൂസ് മൽസരംഗത്ത് നിന്നും പിൻമാറി. അതഡെമോക്രാറ്റുകളിൽ ഹിലരി ക്ലിൻറണെ തോൽപിച്ച് ബെർണി സാൻഡേഴ് ജയം കണ്ടു.
1,041 ഡെലിഗേറ്റുകളുടെ പിന്തുണയോടെയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ്പ് ഇൻഡ്യാനയിൽ വിജയം കരസ്ഥമാക്കിയത്. ട്രംപിന് 53 % വോട്ടുകൾ ലഭിച്ചു. അതേസമയം, ഇൻഡ്യാന പ്രൈമറി നഷ്ടപ്പെട്ട് ടെഡ് ക്രൂസ് മൽസരരംഗത്ത് നിന്ന് പിൻമാറി. നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇതോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന് എതിരാളികൾ ഇല്ലാതായി. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പിൻമാറ്റമെന്ന് ക്രൂസ് വ്യക്തമാക്കി. ട്രംപ് കള്ളനാണെന്നും നേരത്തെ ക്രൂസ് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ പരിപാടികളിൽ ട്രംപിന് എതിരെയുളള കടുത്ത പ്രയോഗങ്ങളാണ് ക്രൂസിന്റെ പരാജയത്തിന്റെ കാരണമെന്നും വിലയിരുത്തലുകളുണ്ട്. ഡെമോക്രാറ്റുകളിൽ ഹിലരി ക്ലിന്റണെ തോൽപിച്ച് 53% വോട്ടുനേടി ബെർണി സാൻഡേഴ്സാണ് ജയിച്ചത്. എന്നാൽ ഹിലരി മത്സരത്തിൽ നിന്ന് പുറത്തായിട്ടില്ല. ഇൻഡ്യാനയിലെ വിധി നിർണ്ണയത്തോടെ അമേരിക്കയുടെ പ്രസിഡന്റ് മത്സരത്തിന്റെ ചിത്രം ഏറക്കുറെ പൂർണമായിരിക്കുകയാണ്.