കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മൂന്ന് ജില്ലകളിലെ 53 മണ്ഡലങ്ങളിലാണ് പോളിംഗ്. മുഖ്യമന്ത്രി മമത ബാനർജിയും മുതിർന്ന കോൺഗ്രസ് നേതാവ് ദീപാദാസ് മുൻഷിയും ഏറ്റുമുട്ടുന്ന ഭവാനീപൂരാണ് അഞ്ചാംഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലം.
ദീപാദാസ് മുൻഷിക്ക് വേണ്ടി പ്രചാരണത്തിന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള വൻ കിട നേതാക്കൾ രംഗത്തെത്തിയിരുന്നു . മുൻ മുഖ്യമന്ത്രിയും സി പി എമ്മിന്റെ മുതിർന്ന നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയും പ്രചാരണത്തിനെത്തിയിരുന്നു .
മൂന്ന് ജില്ലകളിലെ 53 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 49 എണ്ണത്തിലും തൃണമൂൽ മുന്നിലായിരുന്നു . ഭവാനിപൂരിൽ ബിജെപി ആയിരുന്നു ഒന്നാം സ്ഥാനത്ത്. ഇരുമുന്നണികൾക്കും ബിജെപിക്കും നിർണായകമായ ഘട്ടമാണ് ഇന്ന് നടക്കുന്നത്.