ന്യൂഡൽഹി: പി.എഫ് നിക്ഷേപങ്ങൾക്ക് 8.8 ശതമാനം പലിശ നിശ്ചയിച്ചു കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവായി. പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളിലെ എക്കാലത്തെയും ഉയർന്ന പലിശനിരക്കാണിത്.
മുൻവർഷങ്ങളിലെ പലിശനിരക്കായ 8.7 ശതമാനം തന്നെയാണ് 2015-2016 സാമ്പത്തിക വർഷത്തേക്കും ധനമന്ത്രാലയം തീരുമാനിച്ചത്. എന്നാൽ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ഉയർന്ന പലിശനിരക്കു നിശ്ചയിക്കണമെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര തൊഴിൽമന്ത്രാലയത്തിനു ശുപാർശ നൽകുകയായിരുന്നു.
പി.എഫ്. പലിശനിരക്ക് കുറയ്ക്കാൻ പോകുന്നു എന്ന തരത്തിൽ വ്യാജപ്രചാരണങ്ങൾ നടന്നു വരുന്ന സമയത്താണ് ഈ നയപ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.