ന്യൂഡൽഹി: ഡീസൽ കാറുകൾ നിരോധിക്കുന്നതു സംബന്ധിച്ച കേസിൽ സുപ്രീം കോടതി ഇന്നു വാദം കേൾക്കും. വർദ്ധിച്ചു വരുന്ന അന്തരീക്ഷമലിനീകരണത്തിന്റെ സാഹചര്യത്തിലാണ് തലസ്ഥാനത്ത് 2000 CC യ്ക്കു മുകളിൽ എഞ്ചിൻ ക്ഷമതയുള്ള ഡീസൽ കാറുകൾ നിരോധിക്കാൻ തീരുമാനിച്ചത്.
മെഴ്സിഡസ്, ടൊയോട്ട, മഹീന്ദ്ര, ജനറൽ മോട്ടോഴ്സ് തുടങ്ങിയ വാഹനനിർമ്മാതാക്കളുടെ ഹർജ്ജിയാണ് ഇന്നു പരിഗണിക്കുക.
കോടതി ഉദ്യോഗസ്ഥരിൽ ചിലർക്ക് ഘട്ടക്കിലെയും, ഒഡിഷയിലെയും സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ കേസ് കേൾക്കുന്നത് നീട്ടി വയ്ക്കണമെന്ന സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിന്റെ അപേക്ഷയിൽ ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂർ, ജസ്റ്റിസ് യു.യു ലളിത് എന്നിവരുൾപ്പെട്ട ബഞ്ച് അതൃപ്തി രേഖപ്പെടുത്തി.
കേസ് നീട്ടി വയ്ക്കാനാവില്ലെന്നും ഒന്നോ രണ്ടോ പേർ ഹാജരുണ്ടാവണമെന്നും ബഞ്ച് നിർദ്ദേശിച്ചു.