കൊച്ചി: പരവൂർ ദുരന്തത്തിൽ, ക്ഷേത്രഭാരവാഹികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ദുരന്തത്തിന്റെ ഉത്തരവാദിത്വം ക്ഷേത്രഭരണസമിതി അംഗങ്ങൾക്കാണെന്നും, ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെയും, ജില്ലാഭരണകൂടത്തിന്റെയും തലയിൽ ഉത്തരവാദിത്വം കെട്ടിവയ്ക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസിൽ വിശദമായ അന്വേഷണം ആവശ്യമായതിനാൽ ക്ഷേത്രഭാരവാഹികൾക്ക് ഇപ്പോൾ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷ വെളളിയാഴ്ച വീണ്ടും പരിഗണിക്കും.
വെടിക്കെട്ടിന് അനുമതിയില്ലെന്ന് ജില്ലാഭരണകൂടം പൊലീസിനെ അറിയിച്ചില്ലെന്നും, സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നുവെന്നുമുളള ക്ഷേത്രഭരണസമിതിയുടെ വാദം തളളിക്കൊണ്ടാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.