ചെന്നൈ : ഹിന്ദുമതത്തിൽ നിന്നുള്ള പരിവർത്തനം ദളിതരെ സംഖ്യാപരമായി ദുർബ്ബലരാക്കുന്നുവെന്ന് പ്രമുഖ ദളിത് നേതാവും വിടുതലൈ ചിരുതകൾ കകക്ഷി നേതാവുമായ തിരുമാളവൻ അഭിപ്രായപ്പെട്ടു. മതപരിവർത്തനത്തിനു മുൻപ് അതുകൊണ്ടുണ്ടാകുന്ന ദോഷവശങ്ങൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അംബേദ്കർ മതം മാറിയതിന്റെ അറുപതാം വാർഷികത്തിൽ ഇക്കാര്യം ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതപരിവർത്തനം കൊണ്ട് ദളിതരുടെ സംഖ്യ കുറയുന്നു. വിവേചനം അതേപടി തുടരുകയുമാണ് ചെയ്യുന്നത് . ഇത് മതപരിവർത്തനത്തിനൊരുങ്ങുന്നവർ ശ്രദ്ധിക്കണം. ഒരു ദളിത് സമുദായത്തിലെ അംഗങ്ങൾ പല മതക്കാരാകുന്നതോടെ ആ സമുദായം ശോഷിക്കുകയാണ് . ഹിന്ദുമതത്തിൽ തന്നെ ഉറച്ചു നിന്നാൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും എണ്ണത്തിൽ കൂടുതലുള്ളതിന്റെ ഗുണം ലഭിക്കുകയും ചെയ്യും . തിരുമാളവൻ പറഞ്ഞു.
എ ഐ എ ഡി എം കെയും ഡി എം കെയും ദളിതരെ പൂർണമായും അവഗണിക്കുകയാണെന്നും തിരുമാളവൻ അഭിപ്രായപ്പെട്ടു.തമിഴ്നാട്ടിൽ ഡി എം ഡികെ നയിക്കുന്ന മൂന്നാം മുന്നണിയുടെ ഭാഗമായാണ് തിരുമാളവന്റെ കക്ഷി ജനവിധി തേടുന്നത് . ഇടതു പാർട്ടികളും ഈ മുന്നണിയിലാണുള്ളത് . 25 സീറ്റുകളിലാണ് കക്ഷി മത്സരിക്കുന്നത്