ന്യൂഡൽഹി : അഗസ്റ്റ വെസ്റ്റ് ലാന്റ് ഇടപാടിലെ അഴിമതി വാർത്തയാകാതിരിക്കാൻ രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകർ കോഴ കൈപറ്റിയതിന്റെ തെളിവ് പുറത്ത്. ഇടപാടുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മൈക്കിളിന്റെ ഓഫിസിൽ നിന്നാണ് ഇതുസംബന്ധിച്ച രേഖകൾ കണ്ടെടുത്തത്. 2010 നും 2012നും ഇടയിൽ 45 കോടിയിലധികം രൂപയാണ്, അഴിമതി വാർത്തയാകാതിരിയ്ക്കാൻ കോൺഗ്രസ് പാർട്ടിയുടെ അറിവോടെ വിതരണം ചെയ്തത്.
രണ്ടാം യു പി എ സർക്കാരിന്റെ കാലത്ത് രാജ്യത്തെ കട്ടുമുടിക്കാൻ ജനാധിപത്യത്തിന്റെ നാലാം തൂണായി നിൽക്കേണ്ടവർ സഹകരിച്ചു എന്ന വാർത്ത ഞെട്ടിക്കുന്നതാണ് . മാദ്ധ്യമങ്ങളുമായി ചേർന്ന് നിന്ന് അഴിമതി നടത്താൻ യു പി എ സർക്കാരിന് കഴിഞ്ഞതും അതുകൊണ്ടാണെന്നാണ് നിരീക്ഷണം.
ഇന്ത്യൻ മാധ്യമങ്ങളുടെ വായടപ്പിയ്ക്കാൻ ഫിൻ മെക്കാനിയയും ക്രിസ്റ്റ്യൻ മൈക്കിളും തമ്മിൽ എർപ്പെട്ട കരാർ അന്വേഷണ എജൻസി കണ്ടെത്തി.
ഡൽഹിയിൽ മാധ്യമങ്ങളെ സ്വാധീനിക്കാൻ ക്രിസ്റ്റ്യൻ മൈക്കിൾ വേദിയാക്കിയ ഹോട്ടൽ സമ്പന്ധിച്ച വിവരങ്ങൾ ഇന്ത്യയിലെ അന്വേഷണ എജൻസിയായ സി.ബി.ഐ യും കണ്ടെത്തി. ഡൽഹിയിലെ മാധ്യമ പ്രവർത്തകരുടെ കൂടാരമായ് അറിയപ്പെടുന്ന ദ് ക്ലറിഡ്ജിൽ ക്രിസ്റ്റ്യൻ ഇതിനായ് തങ്ങിയിരുന്നു. ബർക്കാദത്ത്; രാജ് ദീപ് സർദേശായ് തുടങ്ങിയവർ അടക്കമുള്ള എതാനും മാധ്യമ വർത്തകർ കഴിഞ്ഞ ദിവസം ഫിനാമെക്കാനിയയുടെ വാദങ്ങൾ പൊതുസമൂഹത്തിൽ എത്തിച്ച സാഹചര്യത്തിൽ ഇപ്പോഴത്തെ കണ്ടെത്തലിന് വലിയ പ്രധാന്യമാണുള്ളത്.
അതേസമയം അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടിലെ ചാലക ശക്തിയായി കൊൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രവർത്തിയ്ക്കാനിടയായത് എത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കാൻ കോൺഗ്രസ് തയ്യാറാകണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു .
വസ്തുതാപരമായ യഥാർത്ഥ്യങ്ങളെ മറയ്ക്കാതെ ഇടപാടിലെ വരവ് ചിലവ് വിവരം കോൺഗ്രസ് പരസ്യപ്പെടുത്തണമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ അവശ്യപ്പെട്ടു. ഇടപാടിലെ വസ്തുതകൾ ജനങ്ങൾ അറിയാതിരിയ്ക്കാൻ നടത്തിയ ഗൂഡാലോചനകളും ഗൗരവകരമാണെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി .കേവലം പിശകുകളല്ല ബോധപൂർവ്വമായ ഗൂഡാലോചന തന്നെയാണ് നടന്നിട്ടുള്ളത്. ടെണ്ടർ നടപടികളുടെ തുടക്കത്തിൽ തന്നെ അസ്വാഭാവികതകൾ വ്യക്തമായിട്ടും വ്യവസ്ഥകൾ തിരുത്താൻ തയ്യാറാകാത്തത് മാത്രം മതി സോണിയഗാന്ധിയുടെ പങ്ക് വ്യക്തമാകാനെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.