അഹമ്മദാബാദ് : ഗുജറാത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകാൻ തീരുമാനം . ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലുമാണ് സംവരണം അനുവദിച്ചിരിക്കുന്നത് .മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദിച്ചിരിക്കുന്ന 49 ശതമാനം സംവരണത്തിന് പുറമേയാണ് ഇത് .
ഗുജറാത്തിലെ മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവരുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇപ്പോഴത്തെ തീരുമാനത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടത് .പട്ടീദാർ സമുദായത്തിന്റെ പ്രക്ഷോഭവും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട് . മെയ് 1 ന് ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്ന ദിനത്തിൽ ഇതിനു വേണ്ടിയുള്ള ഓർഡിനൻസ് കൊണ്ടുവരാനാണ് തീരുമാനം .
ഗുജറാത്തിലെ ബി.ജെ.പി സർക്കാരിന് സാധാരണക്കാരായ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് പുതിയ നിയമം വഴി വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി അനന്ദി ബെൻ പട്ടേൽ പറഞ്ഞു.