ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്ടർ ഇടപാടിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗ്, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം. കെ നാരായണൻ എന്നിവർക്കു പങ്കുണ്ടെന്ന് വ്യക്തമാക്കി ഇറ്റാലിയൻ കോടതി.
ഇടപാടിൽ 3600 കോടി രൂപ കൈക്കൂലി കൈപ്പറ്റിയതായാണ് കണ്ടെത്തൽ. ഇടപാടിൽ 15 മുതൽ 16 മില്യൺ വരെ ഓരോ നേതാവും കൈക്കൂലി കൈപ്പറ്റിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സോണിയ ഗാന്ധി, മന്മോഹൻ സിംഗ്, എം. കെ നാരായണൻ തുടങ്ങിയവർ 125 കോടി രൂപ വീതം കൈക്കൂലി വാങ്ങിയതായും, സോണിയാഗാന്ധിയുടെ ഓഫീസിലുളളവർ വരെ പണം കൈപ്പറ്റിയതായും കോടതി പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ ഈ അഴിമതിയുടെ ചാലകശക്തി എന്നാണ് ഇറ്റാലിയൻ കോടതി വിശേഷിപ്പിച്ചത്. 120 പേജുളള കുറ്റപത്രത്തിൽ നാലിടത്ത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ പേരെടുത്ത് പറയുന്നുണ്ട്. മുൻ യു.പി.എ സർക്കാർ തുടർന്നു വന്നിരുന്ന അഴിമതിഭരണത്തിന്റെ ഏറ്റവും വ്രണിതമായ മുഖം തുറന്നു കാട്ടുന്നതായിരുന്നു ഇറ്റാലിയൻ കോടതിയുടെ കണ്ടെത്തൽ.
വിവാദം കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിഷയത്തിൽ ബി.ജെ.പി വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും ബി.ജെ.പി വക്താവ് അറിയിച്ചു.