വാഷിംഗ്ടൺ: ലൈംഗികാരോപണത്തെ തുടർന്ന് ശിക്ഷിക്കപ്പെട്ട വൈദികനെ തിരിച്ചെടുക്കാൻ തീരുമാനിച്ച ബിഷപ്പിനെതിരെ അമേരിക്കയിൽ യുവതി പരാതി നൽകി. ബിഷപ് അമൽ രാജിനെതിരെയാണ് യുവതി പരാതി നൽകിയത്.
2004-2005 കാലഘട്ടത്തിൽ അമേരിക്കയിൽ സേവനമനുഷ്ഠിക്കുന്ന കാലത്ത് വൈദികനായ ഫാ. ജോസഫ് ജയപോൾ തന്നെ പീഡിപ്പിച്ചു എന്നാരോപിച്ചു നൽകിയ പരാതി, ഫെഡറൽ കോടതി ഫയലിൽ സ്വീകരിച്ചതേത്തുടർന്ന് 2012 ൽ ഇയാൾ ഭാരതത്തിൽ അറസ്റ്റിലായിരുന്നു. ഇയാളെ വൈദികവൃത്തിയിൽ നിന്നും കത്തോലിക്കാസഭ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ, 2016 ജനുവരി 16ന് പോപ്പ് ഫ്രാൻസിസിന്റെ അനുമതിയോടെ അമൽരാജ് ഇയാളുടെ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു. ഈ തീരുമാനത്തിലൂടെ താൻ വീണ്ടും അപമാനിക്കപ്പെടുകയാണെന്നും, ഇയാളെ തിരിച്ചെടുക്കുന്നത് ഇന്ത്യയിലെ കുട്ടികൾക്കു ഭീഷണിയാണെന്നും യുവതി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. ഈ വൈദികനും, സഭയ്ക്കുമെതിരേ ഭാരതത്തിലും പരാതി നൽകുമെന്ന് യുവതി കൂട്ടിച്ചേർത്തു.