ന്യൂഡൽഹി : റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ വിദേശ നാണ്യ ശേഖരം റെക്കോർഡുയർത്തിൽ. മാർച്ച് 18 ന് അവസാനിച്ച ആഴ്ചയിൽ 355.9 ബില്യൺ ഡോളർ ആണ് വിദേശ നാണ്യശേഖരം . ഇതിനു മുൻപ് 2015 ജൂൺ 27 ലായിരുന്നു 355.4 ബില്യൺ ഡോളറെന്ന റിക്കോർഡുയരത്തിൽ വിദേശനാണ്യ ശേഖരം എത്തിയത് .
പണപ്പെരുപ്പം , വരുമാനം , വായ്പാനയങ്ങൾ എന്നിവയിലുണ്ടായ സുസ്ഥിര സാഹചര്യമാണ് നാണ്യശേഖരത്തിൽ വർദ്ധനവുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ . സ്ഥിരതയുള്ള സർക്കാരും മറ്റ് സാമ്പത്തിക നയങ്ങളും നിക്ഷേപകരെ സ്വാധീനിച്ചതും മറ്റൊരു കാരണമാണ് .
കുറച്ചു നാളായി ഇടിവ് രേഖപ്പെടുത്തിക്കൊണ്ടിരുന്ന ഓഹരിസൂചികകൾ ഇപ്പോൾ നേട്ടത്തിന്റെ പാതയിലാണ് .വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതാണ് ഇതിനു കാരണം . 2014 എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ വിദേശ നാണ്യശേഖരം സുസ്ഥിരമായാണ് മുന്നോട്ടു പോകുന്നത് .