തിരുവനന്തപുരം : മാർക്സിസ്റ്റ് പാർട്ടിയുടെ പ്രശ്നം ജനിതക തകരാറാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ . വിമോചനയാത്രയ്ക്ക് കാട്ടാക്കടയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .അവസാന കാലത്ത് കാറൽ മാർക്സിനു പോലും തന്റെ തെറ്റു മനസ്സിലായിരുന്നു . ജനനത്തിൽ തന്നെ തകരാർ ആയതാണ് ആ പ്രസ്ഥാനത്തിന്റെ അപചയത്തിന് കാരണം . ഒരു തെറ്റ് ചെയ്യുകയും പിന്നീട് തെറ്റ് തിരുത്തുകയും വീണ്ടും തെറ്റ് ചെയ്യുകയുമാണ് മാർക്സിസ്റ്റ് പാർട്ടി . കുമ്മനം പറഞ്ഞു.
കോണ്‍ഗ്രസ് നിലയില്ലാ കയത്തിലേക്ക് മുങ്ങിത്താണു കഴിഞ്ഞു. അഴിമതി മുഖമുദ്രയാക്കിയ അവര്‍ക്ക് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് സാദ്ധ്യമല്ല. തമ്മിലടിയും ഗ്രൂപ്പ് പോരും ജനങ്ങളുടെ കീശയില്‍ നിന്ന് പണം തട്ടലുമാണ് അവരുടെ പൊതു സ്വഭാവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതു വലതു ഭരണം കല്ലിന്മേല് കല്ലില്ലാതെ തകര്‍ത്തെറിഞ്ഞ കേരളത്തിന് ജനമുന്നേറ്റത്തിലൂടെ വിമോചന മന്ത്രം സാധ്യമാകുകയാണ് ജനഹൃദയങ്ങളില്‍ താമര വിരിഞ്ഞു കഴിഞ്ഞു.
കേരളത്തെ മാറിമാറി ഭരിച്ച് അഴിമതിയിലാക്കിയ കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ടിനെ മടുത്ത ജനങ്ങളുടെ ഹൃദയത്തില്‍ വിരിഞ്ഞ താമരകള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടായി പ്രതിഫലിക്കും. കോണ്‍ഗ്രസ്സിലെയും സിപിഎമ്മിലെയും നേതാക്കള്‍ തമ്മില്‍ ജയിലില്‍ പോകാന്‍ മത്സരിക്കുകയാണ്. ജയിലില്‍ പോകേണ്ട നേതാക്കളുടെ പട്ടിക തയ്യാറക്കലിലാണ് എല്‍ഡിഎഫ് യുഡിഎഫ് നേതൃത്വങ്ങളെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.