ന്യൂഡൽഹി : ടീസ്ത സെതൽ വാദിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം . അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ മുൻകൂർ ജാമ്യം പിൻവലിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി . തീസ്തയുടെ മുൻ കൂർ ജാമ്യം മാർച്ച് 18 വരെ നീട്ടിയതിനു ശേഷമാണ് കോടതിയുടെ പരാമർശം.
ടീസ്തയ്‌ക്കും ഭർത്താവ് ജാവേദ് ആനന്ദിനുമെതിരെ രണ്ട് ക്രിമിനൽ കേസുകളാണ് ഇപ്പോൾ നിലവിലുള്ളത് . ഗോധ്രാനന്തര കലാപത്തിൽ ദുരിതമനുഭവിച്ചവരെ സഹായിക്കാൻ ആരംഭിച്ച ട്രസ്റ്റിന്റെ പേരിൽ നടത്തിയ സാമ്പത്തിക തിരിമറികളുടേയും വിദേശ പണം സ്വീകരിച്ചതിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടേയും പേരിലാണ് കേസുകൾ .
ഗുജറാത്ത് പോലീസും സി ബി ഐയുമാണ് കേസുകൾ അന്വേഷിക്കുന്നത് . സുപ്രീം കോടതി മുൻ കൂർ ജാമ്യം അനുവദിച്ചതോടെയാണ് ഇരുവരുടേയും അറസ്റ്റ് ഒഴിവായത് . എന്നാൽ കേസുമായി ബന്ധപ്പെട്ടുള്ള രേഖകൾ ഇരുവരും ഹാജരാക്കുന്നില്ലെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സിബിഐ അഭിഭാഷകർ വ്യക്തമാക്കി . ഇതിനെ തുടർന്നാണ് കോടതിയുടെ പരാമർശം
ഒന്നുകിൽ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകളും വിവരങ്ങളും നൽകുകയോ സത്യവാങ്മൂലം സമർപ്പിക്കുകയോ ചെയ്യാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു . അല്ലെങ്കിൽ അറസ്റ്റിനെ നേരിടെണ്ടി വരുമെന്നും കോടതി വ്യക്തമാക്കി