കോഴിക്കോട്: സോളാർ കമ്മീഷനു മുന്‍പില്‍ താന്‍ എല്ലാം തുറന്നു പറയുമെന്ന് സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ എസ് നായര്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ചയാണ് സരിതയെ സോളാര്‍ കമ്മീഷന്‍ വീണ്ടും വിസ്തരിക്കുക.
അതേസമയം, സരിത ജയിലില്‍ വച്ച് എഴുതിയ വിവാദകത്ത് ഹാജരാക്കണമെന്ന കമ്മീഷന്‍റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കത്തിന്‍റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടതിനാല്‍ അടുത്ത വിസ്താര സമയത്ത് കത്ത് ഹാജരാക്കണമെന്ന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങളാണ് കത്തിലുള്ളതെന്നും ഇത് ജുഡീഷ്യല്‍ പരിധിയില്‍ വരുന്നതല്ലെന്നും സരിതയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്.